സച്ചിന് രമേഷ് തെണ്ടുല്‍ക്കറുടെ ജീവിതം ആരുടെ തിരക്കഥയിലാണ് മുന്നേറുന്നത്? 24 വര്‍ഷം മുമ്പ്, ഗ്രഹാം ഗൂച്ചെന്ന ഇംഗ്ലീഷുകാരന്‍ അതിര്‍ത്തികടത്തിയ പന്തുകള്‍ പെറുക്കി തന്റെ മനസ്സിലെ ആരാധനാ മൂര്‍ത്തികള്‍ക്ക് നല്‍കിയിരുന്ന ബോള്‍ ബോയിയില്‍നിന്ന്, അതേ വേദിയില്‍ കിരീടമുയര്‍ത്തുന്ന ലോകജേതാവിലെത്തിനില്‍ക്കുന്ന ജീവിതത്തെ ഈവിധം ക്രമപ്പെടുത്തിയതാരാവും? 28 വര്‍ഷത്തിനുശേഷം ഇന്ത്യ ലോകകിരീടം തിരിച്ചുപിടിക്കുമ്പോള്‍, ഈ ഇടവേളയുടെ സിംഹഭാഗവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായി നിന്ന സച്ചിന്റെ ജീവിതവിജയം കൂടിയാണത്. ഫൈനലില്‍ ടീമിനുവേണ്ടി കാര്യമായി സംഭാവന ചെയ്യാനായില്ലെന്ന നിരാശ സച്ചിനെക്കാലവും ഉണ്ടായേക്കാം. പക്ഷേ, ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കിയ ഇതിഹാസത്തിനുവേണ്ടി പിന്‍ഗാമികള്‍ അത് നേടിക്കൊടുക്കുകയായിരുന്നു. ഫൈനലില്‍ മാത്രമാണ് സച്ചിന്‍ നിറംമങ്ങിയത്. സെമി ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായതുള്‍പ്പെടെ ഉജ്വലമായിരുന്നു വിടവാങ്ങല്‍ ലോകകപ്പിലും ലിറ്റില്‍ മാസ്റ്ററുടെ പ്രകടനം. ഒമ്പതു മത്സരങ്ങളില്‍ 53.55 റണ്‍സ് ശരാശരിയോടെ 482 റണ്‍സ്. നൂറാം സെഞ്ച്വറിയെന്ന സ്വപ്നം ലോകകപ്പില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും സച്ചിന്‍ നേടി. വാംഖഡെയില്‍ ഇന്ത്യ കിരീടമുയര്‍ത്തിപ്പോള്‍, കമനീയമായ സച്ചിന്റെ നേട്ടങ്ങളുടെ ഷോക്കേസിലേക്ക് ആരുംകൊതിക്കുന്ന ആ മെഡല്‍കൂടി സ്ഥാനം പിടിച്ചു. മറ്റെല്ലാറ്റിനുംമീതെയാകും ഈ സുവര്‍ണമുദ്രയുടെ സ്ഥാനം. കാരണം, കളിക്കളത്തിലെത്തിയശേഷമുള്ള രണ്ടു ദശാബ്ദങ്ങളിലും സച്ചിന്‍ കളിച്ചതും കൊതിച്ചതും ഇതുതന്നെയായിരുന്നു. ക്രിക്കറ്റില്‍ സച്ചിന്‍ ദൈവമാണെന്നത് ഇപ്പോള്‍ വെറുമൊരു ചൊല്ലല്ല. വിശ്വാസമാണ്. ഞാന്‍ ദൈവത്തെ കണ്ടു, ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുകയും ടെസ്റ്റില്‍ നാലാം നമ്പറിലിറങ്ങുകയുമാണ് ദൈവമെന്ന് പറഞ്ഞത് ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡനാണ്. കളിയുടെ 22-ാം വര്‍ഷം ദൈവം കനകമുദ്ര കഴുത്തിലണിഞ്ഞു. 1987 ലോകകപ്പില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെത്തിയ മത്സരങ്ങള്‍ക്ക് ബോള്‍ബോയിയായിരുന്നു സച്ചിനെന്ന പതിനാലുകാരന്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനുമുന്നില്‍ ഇന്ത്യ തകരുമ്പോള്‍ നിരാശനായി ബൗണ്ടറിക്കരികില്‍ സച്ചിനുണ്ടായിരുന്നു. പരിശീലനത്തിനിടെ സുനില്‍ ഗാവസ്‌കര്‍ സമ്മാനിച്ച പാഡുകള്‍ നിധിപോലെ സൂക്ഷിച്ച സച്ചിന്‍ പിന്നീട് രമാകാന്ത് അച്‌രേക്കറെന്ന ക്രിക്കറ്റ് ഗുരുവിന്റെ ശിക്ഷണത്തില്‍ കളിയുടെ മര്‍മമറിഞ്ഞു. വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ പോരാട്ടത്തില്‍ റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസാരവിഷയമായി. നെറ്റ്‌സില്‍ കപില്‍ ദേവിന്റെ തീപാറുന്ന പന്തുകളെ ലാഘവത്തോടെ നേരിടുന്നത് കണ്ട് സച്ചിനെ മുംബൈ രഞ്ജി ടീമിലേക്ക് ദിലീപ് വെങ്‌സാര്‍ക്കറാണ് വിളിച്ചുചേര്‍ത്തത്. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലുംഅരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, ഒറ്റ സീസണ്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറന്നു. സെലക്ഷന്‍ കമ്മറ്റി അധ്യക്ഷനായിരുന്ന രാജ് സിങ് ദുന്‍ഗാര്‍പ്പുരാണ്, പതിനേഴു തികയാത്ത സച്ചിനെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായത്. പിന്നീട് സച്ചിന്റെ ക്രിക്കറ്റ് ജീവിതം ഉയര്‍ച്ചകളില്‍നിന്ന് ഉയര്‍ച്ചകളിലേക്കായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും തന്റെ മുന്‍ഗാമികളെ പിന്തള്ളാന്‍ സച്ചിന് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഏകദിനത്തില്‍ പതിനായിരമെന്ന പുതിയ അതിര്‍ത്തി കണ്ടെത്തിയ സച്ചിന്‍ പിന്നീട് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് ഉയര്‍ന്നുപോയി. ക്രിക്കറ്റിലെ മറ്റെല്ലാ ബാറ്റ്‌സ്മാന്മാരെയും പിന്നിലാക്കി സച്ചിന്‍ മുന്നേറി. സെഞ്ച്വറികള്‍ സച്ചിന് ശീലമാണ്. ശാരദാശ്രം സ്‌കൂളിനുവേണ്ടി വിനോദ് കാംബ്ലിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച അതേ ലാഘവത്തിലാണ് സച്ചിന്‍ ഇന്നും ബാറ്റ് ചെയ്യുന്നത്. ഏകദിനത്തില്‍ ആദ്യ സെഞ്ച്വറിക്കായി ഏഴുപതോളം മത്സരങ്ങള്‍ കാത്തിരിക്കേണ്ടിവന്നയാളാണ് ശതകങ്ങളിലെ അരസെഞ്ച്വറിക്കരികില്‍ നില്‍ക്കുന്നത്.
ഫീച്ചറുകള്‍ ലേഖനങ്ങള്‍ കഥകള്‍ കവിതകള്‍ ചിത്രങ്ങള്‍ തമാശകള്‍ പഠനം പാചകം പരദൂശണം മൊത്തമായും ചില്ലറയായും ....
Showing posts with label ഫീച്ചര്‍. Show all posts
Showing posts with label ഫീച്ചര്‍. Show all posts
Sunday, April 3, 2011
സച്ചിദാനന്ദം പൂര്‍ണം
സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറുടെ ജീവിതം ആരുടെ തിരക്കഥയിലാണ് മുന്നേറുന്നത്? 24 വര്‍ഷം മുമ്പ്, ഗ്രഹാം ഗൂച്ചെന്ന ഇംഗ്ലീഷുകാരന്‍ അതിര്‍ത്തികടത്തിയ പന്തുകള്‍ പെറുക്കി തന്റെ മനസ്സിലെ ആരാധനാ മൂര്‍ത്തികള്‍ക്ക് നല്‍കിയിരുന്ന ബോള്‍ ബോയിയില്‍നിന്ന്, അതേ വേദിയില്‍ കിരീടമുയര്‍ത്തുന്ന ലോകജേതാവിലെത്തിനില്‍ക്കുന്ന ജീവിതത്തെ ഈവിധം ക്രമപ്പെടുത്തിയതാരാവും? 28 വര്‍ഷത്തിനുശേഷം ഇന്ത്യ ലോകകിരീടം തിരിച്ചുപിടിക്കുമ്പോള്‍, ഈ ഇടവേളയുടെ സിംഹഭാഗവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലായി നിന്ന സച്ചിന്റെ ജീവിതവിജയം കൂടിയാണത്. ഫൈനലില്‍ ടീമിനുവേണ്ടി കാര്യമായി സംഭാവന ചെയ്യാനായില്ലെന്ന നിരാശ സച്ചിനെക്കാലവും ഉണ്ടായേക്കാം. പക്ഷേ, ഇന്ത്യയില്‍ ക്രിക്കറ്റിനെ ഇത്രയും ജനകീയമാക്കിയ ഇതിഹാസത്തിനുവേണ്ടി പിന്‍ഗാമികള്‍ അത് നേടിക്കൊടുക്കുകയായിരുന്നു. ഫൈനലില്‍ മാത്രമാണ് സച്ചിന്‍ നിറംമങ്ങിയത്. സെമി ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായതുള്‍പ്പെടെ ഉജ്വലമായിരുന്നു വിടവാങ്ങല്‍ ലോകകപ്പിലും ലിറ്റില്‍ മാസ്റ്ററുടെ പ്രകടനം. ഒമ്പതു മത്സരങ്ങളില്‍ 53.55 റണ്‍സ് ശരാശരിയോടെ 482 റണ്‍സ്. നൂറാം സെഞ്ച്വറിയെന്ന സ്വപ്നം ലോകകപ്പില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും സച്ചിന്‍ നേടി. വാംഖഡെയില്‍ ഇന്ത്യ കിരീടമുയര്‍ത്തിപ്പോള്‍, കമനീയമായ സച്ചിന്റെ നേട്ടങ്ങളുടെ ഷോക്കേസിലേക്ക് ആരുംകൊതിക്കുന്ന ആ മെഡല്‍കൂടി സ്ഥാനം പിടിച്ചു. മറ്റെല്ലാറ്റിനുംമീതെയാകും ഈ സുവര്‍ണമുദ്രയുടെ സ്ഥാനം. കാരണം, കളിക്കളത്തിലെത്തിയശേഷമുള്ള രണ്ടു ദശാബ്ദങ്ങളിലും സച്ചിന്‍ കളിച്ചതും കൊതിച്ചതും ഇതുതന്നെയായിരുന്നു. ക്രിക്കറ്റില്‍ സച്ചിന്‍ ദൈവമാണെന്നത് ഇപ്പോള്‍ വെറുമൊരു ചൊല്ലല്ല. വിശ്വാസമാണ്. ഞാന്‍ ദൈവത്തെ കണ്ടു, ഇന്ത്യയ്ക്കുവേണ്ടി ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുകയും ടെസ്റ്റില്‍ നാലാം നമ്പറിലിറങ്ങുകയുമാണ് ദൈവമെന്ന് പറഞ്ഞത് ഓസ്‌ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മാത്യു ഹെയ്ഡനാണ്. കളിയുടെ 22-ാം വര്‍ഷം ദൈവം കനകമുദ്ര കഴുത്തിലണിഞ്ഞു. 1987 ലോകകപ്പില്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെത്തിയ മത്സരങ്ങള്‍ക്ക് ബോള്‍ബോയിയായിരുന്നു സച്ചിനെന്ന പതിനാലുകാരന്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനുമുന്നില്‍ ഇന്ത്യ തകരുമ്പോള്‍ നിരാശനായി ബൗണ്ടറിക്കരികില്‍ സച്ചിനുണ്ടായിരുന്നു. പരിശീലനത്തിനിടെ സുനില്‍ ഗാവസ്‌കര്‍ സമ്മാനിച്ച പാഡുകള്‍ നിധിപോലെ സൂക്ഷിച്ച സച്ചിന്‍ പിന്നീട് രമാകാന്ത് അച്‌രേക്കറെന്ന ക്രിക്കറ്റ് ഗുരുവിന്റെ ശിക്ഷണത്തില്‍ കളിയുടെ മര്‍മമറിഞ്ഞു. വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ പോരാട്ടത്തില്‍ റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സംസാരവിഷയമായി. നെറ്റ്‌സില്‍ കപില്‍ ദേവിന്റെ തീപാറുന്ന പന്തുകളെ ലാഘവത്തോടെ നേരിടുന്നത് കണ്ട് സച്ചിനെ മുംബൈ രഞ്ജി ടീമിലേക്ക് ദിലീപ് വെങ്‌സാര്‍ക്കറാണ് വിളിച്ചുചേര്‍ത്തത്. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി ട്രോഫിയിലുംഅരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍, ഒറ്റ സീസണ്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറന്നു. സെലക്ഷന്‍ കമ്മറ്റി അധ്യക്ഷനായിരുന്ന രാജ് സിങ് ദുന്‍ഗാര്‍പ്പുരാണ്, പതിനേഴു തികയാത്ത സച്ചിനെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായത്. പിന്നീട് സച്ചിന്റെ ക്രിക്കറ്റ് ജീവിതം ഉയര്‍ച്ചകളില്‍നിന്ന് ഉയര്‍ച്ചകളിലേക്കായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും തന്റെ മുന്‍ഗാമികളെ പിന്തള്ളാന്‍ സച്ചിന് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഏകദിനത്തില്‍ പതിനായിരമെന്ന പുതിയ അതിര്‍ത്തി കണ്ടെത്തിയ സച്ചിന്‍ പിന്നീട് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് ഉയര്‍ന്നുപോയി. ക്രിക്കറ്റിലെ മറ്റെല്ലാ ബാറ്റ്‌സ്മാന്മാരെയും പിന്നിലാക്കി സച്ചിന്‍ മുന്നേറി. സെഞ്ച്വറികള്‍ സച്ചിന് ശീലമാണ്. ശാരദാശ്രം സ്‌കൂളിനുവേണ്ടി വിനോദ് കാംബ്ലിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ച അതേ ലാഘവത്തിലാണ് സച്ചിന്‍ ഇന്നും ബാറ്റ് ചെയ്യുന്നത്. ഏകദിനത്തില്‍ ആദ്യ സെഞ്ച്വറിക്കായി ഏഴുപതോളം മത്സരങ്ങള്‍ കാത്തിരിക്കേണ്ടിവന്നയാളാണ് ശതകങ്ങളിലെ അരസെഞ്ച്വറിക്കരികില്‍ നില്‍ക്കുന്നത്.
Saturday, March 12, 2011
പൂക്കിപ്പറമ്പ്: മഹാദുരന്തത്തിന് ഒരു പതിറ്റാണ്ട്
ഒരു ദശാബ്ദം ഒരോര്‍മയേയും മായച്ചുകളയുന്നില്ല.ഒരു നാടിന്റെ കരളുകത്തിയ ദുരന്തമാണെങ്കില്‍ പ്രതേകിച്ച്. പൂക്കിപറമ്പ്, പൊള്ളുന്ന ഒരു ദുരന്തസ്മരണ കൂടിയാണീ നാമം. ആമിത വേഗത്തിലോടിവന്നു,നടു റോഡില്‍ തീപിടിച്ച് കത്തിയ ബസിനകത്ത് വെന്തുരുകിയ 41 മനുഷ്യരുടെ ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് 2011 മാര്‍ച്ച് 10 വെള്ളിയാഴ്ച്ച പത്തുവയസു തികയുന്നു.മലബാറിലെ ഏറ്റവും വലിയ ബസപകടമായി ചരിത്രത്തില്‍ ഇപ്പോയും പൂക്കിപറമ്പുതന്നെ.... ചുട്ടുപൊള്ളുന്ന 2001 മാര്‍ച്ച് 11ന്റെ മധ്യാഹ്നം.ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് യാത്രക്കാരെയും കുത്തിനിറച്ച് സഞ്ചരിച്ച ബസ് . അമിത വേഗതയില്‍ കോഴിച്ചെന ഇറക്കത്തിലൂടെ ഓടിവന്ന വാഹനം ഒരു കാറില്‍ ഇടിച്ചു നടുറോട്ടില്‍ വിലങ്ങനെ മറിഞ്ഞു ആളികത്തിയ ഭയാനകമായ കാഴ്ച...പൂക്കിപറമ്പിന്റെ മനസില്‍ മായാതെ നില്‍പുണ്ടാകും ആത്. 41 പേര്‍ മരിച്ചു.22 പേര്‍ക്കു സാരമായി പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം ആസാധ്യമാക്കിയ ആരമണിക്കൂര്‍...പലരും സീറ്റുകളില്‍ ഇരുന്നു അതേ നിലയില്‍ കത്തിയമര്‍ന്ന ദയനീയ ദ്യശ്യങ്ങള്‍.... കോഴിച്ചെനയിലെ ദ്രുതകര്‍മ്മ സേനയുടെ ക്യമ്പ് കയിഞ്ഞയുടനെയുള്ള ഇറക്കത്തിലായിരുന്നു അപകടം.ബസിന്റെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ചു ഡീസല്‍ ചോരുകയും ഒപ്പം ഷാഫ്റ്റ് റോഡിലുരസി ചിതറിയ തീപൊരിയില്‍ ബസ് കത്തുകയും ചെയ്തെന്നായിരുന്നു നിഗമനം.ബസിലെ തീ കാറിലേക്കും പടര്‍ന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വാതില്‍ തുറന്നുപോയിരുന്നതിനാല്‍ അതിലെ യാത്രക്കാര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു.കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള 12 പേര്‍ പരിക്കോടെ രക്ഷപെട്ടത് മഹാദുരന്തത്തിലെ ഭാഗ്യരേഖപോലെ ഇന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. തെങ്ങോളം ഉയരത്തില്‍ അഗ്നിഗോളമായി കത്തിനിന്ന ബസ്സിലേക്ക് രക്ഷാപ്രവര്‍ത്തനവുമായി ആര്‍ക്കും അടുക്കാന്‍ പറ്റിയില്ല.അപകടം നടന്നയുടനെ ഡ്രൈവര്‍ ഇറങ്ങി ഓടി.കണ്ടക്ടറും ക്ലിനറും ദുരന്തത്തിനിരയായവരില്‍ പെടുന്നു. അമിതവേഗമായിരുന്നു ഈ വന്‍ ദുരന്തത്തിന്റെ കാരണം.പിന്നാലെ ഒരു കെ എസ് ആര്‍ ടി സി ബസ് കണ്ടതിന്റെ വെപ്രാളമായിരുന്നു ദുരന്തത്തില്‍ കലാശിച്ചത്.ഈ ബസ് ഇതേ റൂട്ടില്‍ മുന്‍പും അപകടത്തില്‍ പെട്ടു നാലുപേരുടെ മരണത്തിനിടയായിരുന്നു. ഗുരുവായൂരില്‍ നിന്നും തൊയുതുമടങ്ങുന്നവരുള്‍പ്പെടെ ഒട്ടേറെ കുടുംബങ്ങള്ളും അവരുടെ സ്വപ്നങ്ങളും ഒരു പിടി ഓര്‍മ്മകളായി മാറിയ പൂക്കിപറമ്പ് ദുരന്തം നടന്നിട്ട് ദശാബ്ദം തികയുമ്പോയും നമ്മള്‍ ഒന്നും പഠിക്കുന്നില്ല.ബസുകളുടെ മരണപാച്ചിലുകള്‍ ,മത്സര ഓട്ടങ്ങള്‍ നിര്‍ബാധം തുടരുന്നു.വേഗമാനകം ഘടിപ്പിക്കണമെന്നു കര്‍ശനമാക്കിയിട്ടും അതിലെ പഴുതുകള്‍ കണ്ടെത്തി മിക്ക ബസുകാരും മരണവേഗത്തില്‍ ഓടികൊണ്ടേയിരിക്കുന്നു.റോഡിലെ കൂട്ടകൊലകള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരാന്‍ ഒരു നിയമപാലകനും ഭരണാധികാരിക്കും കഴിയുന്നില്ല.അല്‍പലാഭത്തിനായി മനുഷ്യരുടെ ജീവന്‍ കുരുതി നല്‍കുന്ന ഈ സമൂഹ കൊലപാതക രീതികള്‍ക്കെതിരെ ഒരു ഓര്‍മ്മ പെടുത്തലായി പൂക്കിപറമ്പ് നില്‍ക്കുന്നു.ഏറ്റവും കൂടുതല്‍ ട്രാഫിക് ലഘനം നടക്കുന്ന ഈ ജില്ലക്ക് യഥാര്‍ത്ഥ ദുരന്തസ്മാരകമായി.....
Thursday, March 10, 2011
ഇന്നു ലോക വൃക്കദിനം
ഇന്നു ലോക വൃക്കദിനം. വൃക്കകള്‍ തകരാറിലായി ജീവിതത്തിന്റെ പച്ചപ്പ് നഷ്ട്ടപെട്ടവരുടെ ദിനം.ഈ അവസരത്തില്‍ ഷാജി ജോസ് വിക്ടറിന്റെ കഥ വൃക്കരോഗം ബാധിച്ചു വിധിയെ പഴിച്ചു കഴിയുന്നവര്‍ക്കു പുത്തന്‍ പ്രതീക്ഷകളേകുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഷാജിക്കു ആയിരം പ്രാവിശ്യമാണു ഡയാലിസിസ് ചെയ്തത്.സാധാരണ ഗതിയില്‍ വൃക്കരോഗം ബാധിച ഒരാള്‍ ഡയാലിസിസ് തുടങ്ങിയാല്‍ രണ്ടോ മൂന്നോ വര്‍ഷം വരെയാണു ആയുസ്സ്.എന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞിട്ടും ഷാജിക്കൊരു കുഴപ്പവുമില്ല പൂര്‍ണ ആരോഗ്യവാന്‍. തിരുവനന്തപുരം ,പുല്ലുവിള്ള സ്വദേശിയായ ഷാജിക്കു ഇപ്പോള്‍ വയസ് 52.ജനിച്ച് രണ്ടു വയസാകുന്നതിന്നു മുന്‍പുതന്നെ ഷാജിയോടു വിധി ക്രൂരത കാട്ടിതുടങ്ങി.മൂത്ര നാളിയിലെ അണുബാധ കടുത്ത മൂത്ര തടസം സൃഷ്ടിച്ചു. തുടര്‍ന്നു നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ല. 2002 ല്‍ നട്ടെല്ലിന്റെ വശങ്ങളില്‍ കടുത്ത വേദനയുണ്ടായതിനെ തുടര്‍ന്നു നടത്തിയ ചികിത്സയില്‍ രണ്ടു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തുകയായിരുന്നു.അന്നു മുതലാണു ഡയാലിസിസ് തുടങ്ങിയത്,ഇന്നും അതു തുടരുന്നു.ആദ്യം ആഴ്ച്ചയില്‍ ഒന്നായിരുന്നു ,പിന്നീടു അത് മൂന്നാക്കി തുടര്‍ന്നാണു 1000 കടന്നത്.സമയം തെറ്റാതെയുള്ള ഡയാലിസിസും ക്രിത്യനിഷ്ട്ടയുമാണു ഷാജിയെ നയിക്കുന്നത്
Sunday, October 4, 2009
ഒരു പെരുന്നാള്‍ ഓര്‍മയ്ക്ക്

മനസ്സും ശരീരവും അളാഹുവില്‍ അര്‍പ്പിച്ച് 30 ദിവസത്തെ റംസാന്‍ വ്രതത്തിനു ശേഷം ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ചന്ദ്രക്കല ആകാശത്തു ദ്രിശ്യമായതൊടെ പള്ളികളില്‍ തക്ക്ബീര്‍ മുയങ്ങാന്‍ തുടങ്ങി. " അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്".അതൊടെ തുടങ്ങുകയായി നങ്ങളുടെ പെരുന്നാളും.....പെരുന്നാള്‍ തലേന്ന് തന്നെ ഫിത്തൂര്‍ സക്കാത്തിന്റെ അരിവിതരണം ചെയ്തതിനു ശേഷം ഉമ്മയുടെ കൈയില്‍ നിന്നും കാശൂ വാങ്ങി അങ്ങാടിയിലേക്കു ഇറച്ചിവാങ്ങാനോടും . മിട്ടായിക്കുള്ള പൈസയും ഇരുപതിയെയാം രാവില്‍ അമ്മായി തന്ന പൈസയും ചേര്‍ത്തു പെങ്ങമാര്‍ക്കൊരു മൈലാജി ടുബും,എനിക്കു നാലു ഓലപ്പടക്കവും ഒരു പാക്കു പൂത്തിരിയും വാങ്ങും .വീട്ടിലെത്തിയാല്‍ മൈലാജി നസിയുടെ (എന്റെ പെങ്ങള്‍) കയില്‍ കൊടുത്ത് പടക്കം ഉമ്മ കാണാതെ പൂഴ്ത്തി വെക്കും .അല്ലെകില്‍ ഉമ്മ ചീത്ത പറയും.ഉമ്മയും അമ്മായിയും അടുക്കളയില്‍ പാചകത്തിന്റെ തിരക്കിലായിരിക്കുബൊള്‍ പടക്കവും കൊണ്ട് പുറത്തിറങ്ങും. നേരെ കൂട്ടുകാരൂടെ അടുത്തെക്ക് .അവിടെ യൂസുഫും ശാഫിയും ഒക്കെ കാത്തിരിക്കുന്നുണ്ടാവും.അവിടുന്ന് എല്ലാവരും പടക്കമൊക്കെ പൊട്ടിച്ച് കുറച്ചുസമയം വെടി പറഞ്ഞിരിക്കും.പിന്നെ ഉറങ്ങാനായി വീട്ടിലേക്ക് .എന്റെ ഉറക്കത്തെ അലോസരപെടുത്തികൊണ്ട് അപ്പോയും എവിടെ ഒക്കെയോ പടക്കം പൊട്ടിക്കൊണ്ടിരുന്നു.വെളുപ്പിനേ ഉമ്മ വിളിക്കും ,രാവിലെ എണീറ്റ് എണ്ണ ത്തേച്ചൊരു ഒരു മണികൂര്‍ നില്‍ക്കണം ,അമ്മായിയുടെ നിര്‍ബന്ദമാണത്.അങ്ങനെ ചെയ്താല്‍ നാന്‍ വെളുക്കുമത്രെ .അമ്മായിയുടെ ഭാഷയില്‍ അതിന്നു പെരുന്നാള്‍ കുളി എന്നു പറയും. കുളി കയിഞ്ഞാല്‍ പിന്നെ ചായ കുടിച്ചു പെരുന്നാള്‍ കുപ്പായവും ഫാന്റും ഇടും.. നല്ല അത്തറും സെന്റും പൂശും (ബാപ്പയുടെ ശേഘരത്തില്‍ നിന്നും ബാപ്പ കാണാതെ അടിചുമാറ്റും)അപ്പോയേക്കും തക്ബീറിന്റെ ധ്വാനി അന്തരീക്ക്ഷത്തില്‍ നിറഞ്ഞിരിക്കും. നേരെ പള്ളിയിലേക്ക് .പള്ളിയിലെത്തിയാല്‍ ആദ്യം ശ്രദിക്കുക പുറത്ത് അയിചുവെച്ചിട്ടുള്ള ചെരുപ്പുകളാണു.പൂത്തന്‍ ചെരൂപ്പുകളുടെ ഒരു നിര തന്നെ അവിടെ കാണാം.വേഗം വുളു എടുത്തു അകത്തു കയറും.പുത്തന്‍ ഷര്‍ട്ടുകളുടെ നിറങ്ങള്‍ പള്ളിയിലാകെ ഒരു വര്‍ണ്ണ പ്രപഞ്ജം തന്നെ ശ്രിഷ്ടിചിട്ടുണ്ടാവും.പെരുന്നാള്‍ നിസ്ക്കാരം കയിഞ്ഞു വീട്ടിലേക്കൊടും ,വീട്ടിലെക്കെത്തുംബൊയെക്കും ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറിയിട്ടുണ്ടാവും.പിന്നീട് വിഭവ സംര്‍ധമായ തീറ്റയാണുണ്ടാവുക.ബിരിയാണി , പോത്തിറച്ചി വരട്ടിയത് ,പായസം , സാലഡുകള്‍ , അങ്ങനെ ഒരു നീണ്ട നിര.....പിന്നീടു കൂട്ടുക്കാരോടൊപ്പം ഒരു ചെറിയ ടൂറുപോകൂം .കൂട്ടായി അഴിമുഗം , കോഴിക്കോട് ബീച്ച് , വയനാട് , പരപ്പനങ്ങാടി കടപ്പുറം .. അങ്ങനെ എവിടേക്കെങ്കിലും..ചെറിയ ടൂറിനു മാത്രമേ വീട്ടില്‍ നിന്നും അനുവാദമൊള്ളൂ.....എനിക്കും എന്റെ കൂട്ടുകാര്‍ക്കും പെരുന്നാള്‍ എന്നും ഒരോര്‍മ്മയാണു സമ്മാനിക്കുന്നത്.എന്നോ നഷ്ട്ടപെട്ടൂപോയ.... ഒരിക്കലും മറക്കാത്ത സന്തോഷത്തിന്റെ ,ശാന്തിയുടെ ,സമാധാനത്തിന്റെ പെരുന്നാള്‍ ദിവസങ്ങളുടെ.........
Subscribe to:
Posts (Atom)
